മിന്നുന്ന വായ്ത്തല തന്റെ കഴുത്തിന് നേരെ വന്നപ്പോഴും അപ്പോസ്തലനായ പൗലോസിന് ഒരു പ്രത്യാശയുണ്ടായിരുന്നു, നിത്യത എന്ന ആ വലിയ വാഗ്ദത്തം. ആധുനിക യുഗത്തിലെ വിശുദ്ധർ എന്ന് സ്വയം അവരോധിച്ചിരിക്കുന്ന, വീണ്ടും ജനനം പ്രാപിച്ചവർ എന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും പൂർവ്വപിതാക്കൾ പ്രിയംവെച്ച ആ നിത്യത നമ്മുക്ക് കാലാന്തരത്തിൽ നമ്മുടെ പ്രവർത്തികൾ മൂലം അന്യമായിക്കൊണ്ടിരിക്കുകയാണോ എന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. പറയാൻ ഒരുപക്ഷേ വർഷങ്ങളുടെ പാരമ്പര്യവും പിതാക്കന്മാർ ക്രിസ്തുവിനുവേണ്ടി ത്യജിച്ച വലിയ വലിയ നന്മകളുടെ ലിസ്റ്റും ഉണ്ടാകും. പക്ഷേ അങ് അക്കരെ നാട്ടിൽ എത്തുവാൻ അതൊന്നും മതിയായി എന്ന് വരില്ല. ഒരു ദൈവപൈതൽ എന്ന നിലയിൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നെല്ലാം നമ്മെ പഠിപ്പിക്കുവാൻ പര്യാപ്തമാണ് തിരുവചനം. ഓരോ ദൈവപൈതലിന്റെയും മാർഗ്ഗദർശിയായി തിരുവെഴുത്തുകൾ നിലകൊള്ളുമ്പോഴും എന്തിനാണ് സംവാദങ്ങളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയും തിരുവചനത്തിന് പുതിയ പുതിയ മാനങ്ങൾ കല്പിച്ചു നൽകുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല. അനാദിയായുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിനെ മാറ്റിമറിക്കാൻ വേദപണ്ഡിതന്മാർക്ക
ഡാകിനി - കുട്ടൂസൻ - ലുട്ടാപ്പി അവരായിരൂന്നു എൻറെ സൂപ്പർ ഹീറോസ്. വെറുമൊരു പ്ലാസ്റ്റിക് കുപ്പി കൊണ്ടു തീർക്കാവുന്ന പ്രശ്നമേ അവർക്കു മൂന്നുപേർക്കും ഉണ്ടായിരുന്നുള്ളൂ . പക്ഷെ അവരതു ഓർത്തില്ല ... വേണ്ടത് ചെയ്തില്ല. ചില്ല് കുപ്പിയിൽ അടച്ചത് കൊണ്ട് മാത്രമാണ് മായാവി ഓരോരോ വട്ടവും കുപ്പിപൊട്ടി രക്ഷപെടുന്നത്. പ്രശ്നം അവരുടെ പ്ലാനിംഗ് അല്ല... മറിച്ച് കുപ്പിയുടെ ആണെന്ന് അവർ മനസിലാക്കിയതേയില്ല. ബലമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചുവെങ്കിൽ ഒരിക്കലും മായാവി രക്ഷപെടില്ലായിരുന്നു. യുവറോണർ നോട്ട് ദി പോയിൻറ്. പണ്ടേ ബാലരമ എൻറെയൊരു വീക്ക്നെസ്സ് ആയിരുന്നു . വിശുദ്ധ ബാലരമയെ കുട്ടിക്കാലം മുതൽ താത്വികമായി അവലോകിച്ചതു കാരണം ധാരാളം അറിവുകൾ ലഭിക്കുകയുണ്ടായി . അതിവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ആത്യന്തികമായി പറഞ്ഞാൽ സവർണ്ണ മേധാവിത്വം തുളുമ്പുന്ന കഥയാണ് മായാവി. കാരണം... ലുട്ടാപ്പിയുടെ അമ്മാവൻ - പുട്ടാലു അല്ലാതെ ആരും തന്നെ ഇതിൽ അവർണ്ണരായി ഇല്ല എന്നതു തന്നെ! ദേഹമാസകലം ചുമന്ന പെയിൻറ് അടിച്ച ലുട്ടാപ്പിയൊരു കമ്മ്യൂണിസ്റ്റ്കാരൻ ആയിരിക്കണം. . ഇന്ധന വ
സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടും ഇതുവരെ ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവും രണ്ടല്ല, ഒന്നുതന്നെയാണ്. ഇന്ന് 22 വര്‍ഷം പിന്നിടുന്ന, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മൂല്യത്തിന്റെ തളക്കം മങ്ങിപ്പിച്ച ബാബറി മസ്ജിദ് തകര്‍ക്കല്‍ സംഭവം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. സംഭവം നടന്ന് രണ്ടുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷവുമെന്ന ജനാധിപത്യത്തിന് ആശാസ്യമല്ലാത്ത രണ്ട് ധ്രുവങ്ങള്‍ ഇന്ന് സജീവമായി നില്ക്കുന്നതും 1992 ഡിസംബര്‍ 6 ലെ ഈ സംഭവത്തോടുകൂടിതന്നെയാണ്. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്ത് അയോദ്ധ്യയില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന മുസ്ലീം പള്ളി ശ്രീരാമന്റെ ജന്മസ്ഥലത്താണെന്ന വാദമുയര്‍ത്തി ഹിന്ദു മൗലികവാദ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 1949ല്‍ ഒരു വിഭാഗം പള്ളിക്കകത്ത് കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ഇവിടെ ആരാധന അനുവദിക്കണമെന്ന ആവശ്യം മുമന്നാട്ടുവയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ അടിവേരുറച്ച
Happy New Year
ReplyDelete😜
Delete