ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ് മികച്ച ആരാധന...
വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ!
മിഠായിപ്പൊതി അരികില്‍ വെച്ച് പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക് ആ കവറില്‍ നിന്ന് മിഠായി കഴിക്കുന്നു. അപ്പോഴാണ് മറ്റൊരാള്‍ അവിടെ വന്നിരുന്ന് തന്‍റെ കവറില്‍ നിന്ന് മിഠായി എടുത്തു കഴിക്കുന്നത്!!! സ്‌ത്രീക്ക് അയാളോട് അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത് അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ് അറിയുന്നത്, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്! അവളിതുവരെ എടുത്ത് കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട് മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ് തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.
വെറുപ്പ് മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ് ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ് ഒരു ജഡമാണ്. നാമെന്തിന് ജഡം സൂക്ഷിക്കുന്നവരാകണമെന്ന് ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്..
‘മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്. രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച് നടക്കും. പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും. അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക് ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി. ആ സമയത്താണ് കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട് മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്. അച്ഛന് കോപം അരിച്ചുകയറി. ദേഷ്യം കൊണ്ട് നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത് മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട് പുളഞ്ഞ ആ കുഞ്ഞ് അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു. പിന്നെയാണ് അറിയുന്നത്, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്! ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന് ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത് ഞെട്ടലോടെയാണ് ആ പിതാവ് കേട്ടത്. ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച് നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത് അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ് ആ കാഴ്‌ച കണ്ടത്. ഇരുമ്പുകൊമ്പി കൊണ്ട് മകന്‍ കാറിയില്‍ എഴുതിവെച്ചത് ഇങ്ങനെയായിരുന്നു: ‘I love my pappa’
അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പലരെയും തിരിച്ചറിയുന്നിടത്ത് സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ് തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ് മികച്ച ആരാധന. വെറുപ്പുകൊണ്ട് ഒന്നും നേടുന്നില്ല. സ്‌നേഹം കൊണ്ട് പലതും നേടാനും കഴിയും....
ആദ്യം പറഞ്ഞ കഥയുടെ പല വെര്‍ഷന്‍സ് കേട്ടിട്ടുണ്ട്. മിട്ടായി, ബിസ്ക്കറ്റ്, മുന്തിരി അങ്ങനെ കഴിക്കുന്ന സാധനം മാറിക്കൊണ്ടേയിരിക്കും. പക്ഷെ തീറ്റിക്കാരി എപ്പോഴും സ്ത്രീയും മാന്യദേഹം എപ്പോഴും പുരുഷനും ആവും. അതെന്താ?
ReplyDeleteഅത് പുരുഷന്മാർ സ്ത്രീകളെകാൾ മാന്യന്മാർ ആയതുകൊണ്ട് തന്നെയാണ്..
Deleteഒരു സ്ത്രീയുടെ ബാഗിൽ അറിയതെ ഒന്ന് കൈ ഇട്ട് നോക്കണം അപ്പോൾ കാണാം ദേവി കാളിയായി മാറുന്നത്...
പക്ഷേ ഞങ്ങൾ പുരുഷന്മാർക്ക് അതോക്കെ ഒരു രസമാണ്.
Deleteഅത് സത്യം. ഒരു കുപ്പി വെള്ളം മാത്രമെയുള്ളെങ്കില്‍ പോലും എന്‍റെ ബാഗ് ആരെങ്കിലും തുറന്നാല്‍ എനിക്ക് irritation ആണ്. പക്ഷെ അത് മാന്യത കുറവായത് കൊണ്ടൊന്നും അല്ല കേട്ടോ.
ബാഗില്‍ കൈയ്യിടുന്നത് പുരുഷന്മാര്‍ക്ക് രസമുള്ള കാര്യമാണ് എന്നത് എനിക്ക് ഒരു പുതിയ അറിവാണ്.
കൈഇടുന്നത് രസമുള്ള കാര്യമാണ് എന്നല്ല..
Deleteഞങ്ങടെ ബാഗിൽ ആരെങ്കിലും കൈ ഇട്ടാൽ അത് ഞങ്ങൾക്ക് ഒരു രസമാണ് എന്നാ ഞാൻ ഉദേശിച്ചത്...
ബാഗില്‍ കൈയിട്ടിട്ട് വിലപിടിപ്പുള്ള എന്തെങ്കിലും എടുത്തോണ്ട് പോയാലോ? അപ്പോഴും രസമായിരിക്കുമോ?
Deleteഎന്നെ സംബന്ധിച്ചിടത്തോളം വിലയുള്ളതൊന്നും ഇല്ലെങ്കിലും ഉണ്ടെങ്കിലും ഒരുപോലെയാണ്, സ്വാര്‍ഥതയോ പോസ്സെസ്സീവ്നെസ്സോ ഒക്കെ ആവാം.
തന്നെ പോലെ തന്നെയാണ് മിക്ക സ്ത്രീകളും...അതുകൊണ്ട് തന്നെയാണ് നമ്മുടെ കഥയിൽ തീറ്റക്കാരി സ്ത്രീയും മാന്യദേഹം പുരുഷനും ആയത്...😜😜😜😜
Delete😈
Deleteഅടൂര്കാരനാണ് അല്ലെ?
ReplyDeleteഅതെ...അടൂർ ഒക്കെ അറിയുമ്മോ???വീട് എവിടെയാ???
Deleteപിന്നെ ഗൂഗിൾ പ്ലസിൽ കയറി എന്റെ വിലാസം എടുത്ത് എന്നെ പ്രേമിച്ചോളാൻ പറഞ്ഞ് ഞാൻ പോസ്റ്റിയ കമന്റുമായി എന്റെ വീട്ടിൽ എങ്ങും വന്നു കയറി എന്റെ ജീവിതം നശിപ്പിക്കരുതെ....ഒരു കൈഅബദം പറ്റിയതാ...ക്ഷമിക്കണം...
അറിയാമോന്നോ? കൊള്ളാം. നമ്മുടെ തട്ടകവും പത്തനംതിട്ട തന്നെ. കുമ്പനാട്.
Deleteസൂക്ഷിച്ചിരുന്നോ...വരും. അടുത്ത ബസ്സിന് തന്നെ വരും.
ഞാൻ ഗൂഗിൾ പ്ലസിൽ സുചിപ്പിച്ചിട്ടുണ്ട് എന്റെ വീട്ടിൽ ആരും വരുന്നത് എനിക്ക് ഇഷ്ട്മല്ലെന്ന്...അത് മറക്കണ്ട....എന്താ ചെയ്യുന്നെ???
Deleteആരുടേയും വീട്ടില്‍ പോകുന്നത് എനിക്കും ഇഷ്ടമല്ല :-P
Deleteഞാൻ ആരേയും നിർബന്ധിച്ചില്ലല്ലോ...എന്റെ വീട്ടിൽ വരാൻ...😜😜😜😜😜
Deleteഅടൂര്‍ ഏരിയയിലേ വരത്തില്ല, പോരെ? ഇനി അഥവാ വന്നാലും കണ്ണടച്ചിരുന്നോളാം. എനിക്കും ഒരു കയ്യബദ്ധം പറ്റിയതാണ്, അങ്ങ് ക്ഷമിക്ക്.
Deleteമ്മ്മ്മ്...തത്കാലം ക്ഷമിച്ചേക്കാം....അത്രയ്ക്ക് വലിയ മനസ്സാ എന്റെത്...😝😝
Delete