തിരുവചനപ്രകാരം ഇത് ആകാമോ ?
മിന്നുന്ന വായ്ത്തല തന്റെ കഴുത്തിന് നേരെ വന്നപ്പോഴും അപ്പോസ്തലനായ പൗലോസിന് ഒരു പ്രത്യാശയുണ്ടായിരുന്നു, നിത്യത എന്ന ആ വലിയ വാഗ്ദത്തം. ആധുനിക യുഗത്തിലെ വിശുദ്ധർ എന്ന് സ്വയം അവരോധിച്ചിരിക്കുന്ന, വീണ്ടും ജനനം പ്രാപിച്ചവർ എന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും പൂർവ്വപിതാക്കൾ പ്രിയംവെച്ച ആ നിത്യത നമ്മുക്ക് കാലാന്തരത്തിൽ നമ്മുടെ പ്രവർത്തികൾ മൂലം അന്യമായിക്കൊണ്ടിരിക്കുകയാണോ എന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. പറയാൻ ഒരുപക്ഷേ വർഷങ്ങളുടെ പാരമ്പര്യവും പിതാക്കന്മാർ ക്രിസ്തുവിനുവേണ്ടി ത്യജിച്ച വലിയ വലിയ നന്മകളുടെ ലിസ്റ്റും ഉണ്ടാകും. പക്ഷേ അങ് അക്കരെ നാട്ടിൽ എത്തുവാൻ അതൊന്നും മതിയായി എന്ന് വരില്ല. ഒരു ദൈവപൈതൽ എന്ന നിലയിൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നെല്ലാം നമ്മെ പഠിപ്പിക്കുവാൻ പര്യാപ്തമാണ് തിരുവചനം. ഓരോ ദൈവപൈതലിന്റെയും മാർഗ്ഗദർശിയായി തിരുവെഴുത്തുകൾ നിലകൊള്ളുമ്പോഴും എന്തിനാണ് സംവാദങ്ങളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയും തിരുവചനത്തിന് പുതിയ പുതിയ മാനങ്ങൾ കല്പിച്ചു നൽകുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല. അനാദിയായുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിനെ മാറ്റിമറിക്കാൻ വേദപണ്ഡിതന്മാർക്ക
Comments
Post a Comment